2011, ജൂൺ 29, ബുധനാഴ്‌ച

കാത്തിരുപ്പ്


എല്ലാരും കാത്തിരിക്കുകയാണ്.ഡോക്ടര്‍ വന്നു വേണ്ടപെട്ടവരെ എല്ലാം അറിയിച്ചു കൊള്ളാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയ കാത്തിരിപ്പ്‌ .
മോണിട്ടറില്‍ ഉയര്‍ന്നു താഴുന്ന രേഖകള്‍ മാത്രം ആണ് ജീവന്‍ ഉണ്ട് എന്നതിന് തെളിവ്.
കാത്തിരിക്കുന്നവരുടെ കണ്ണിലെ അക്ഷമ. ഒന്ന് തീര്‍ന്നു കിട്ടിയാല്‍ വേഗം പോകാമായിരുന്നു എന്ന ഭാവം
വീട്ടില്‍ മാറ്റിവെച്ചു പോന്ന കാര്യങ്ങളെ കുറിച്ചുള്ള വേവലാതികള്‍.
ഞാന്‍ തേടിയിരുന്നത് ഒഴിഞ്ഞ മൂലകളില്‍ കാത്തിരിക്കുന്ന മരണത്തെ ആയിരുന്നു
അമര്‍ ചിത്രകഥകളിലും പുരാണ  സീരിയലുകളിലും കണ്ട ഭയം തോന്നിപ്പിക്കുന്ന മുഖം അല്ല
തെലുഗു സിനിമയില്‍ കണ്ട യമന്റെ രൂപം.തെലുഗ് സിനിമ നടന്‍ സത്യനാരായണയുടെ രൂപം.വെളുത്തു തടിച്ചു കുടവയറും നിറഞ്ഞ ചിരിയും ആയി സ്നേഹം തോന്നുന്ന രൂപം.വിളിക്കുമ്പോള്‍ കൂടെ പോകാന്‍ തോന്നുന്ന രൂപം. ആ രൂപത്തെ ആണ് ഞാന്‍ തിരഞ്ഞത്
കിടക്കയില്‍ മരണം കാത്തു കിടക്കുന്നത് എന്റെ പ്രിയ കൂട്ടുകാരി
ഭൂതത്താന്‍ കോട്ടയിലെ രാജകുമാരി എന്ന് വിളിച്ചു കളിയാക്കിയിരുന്നതു മുട്ടറ്റം നീളമുള്ള മുടി കണ്ടിട്ടായിരുന്നു
ഇപ്പോള്‍ അതിന്റെ സ്ഥാനത്തു കുറ്റി രോമങ്ങള്‍.എല്ലും തോലുമായി ആളെ പോലും തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന അവള്‍ വേഗം ഒന്ന് മരിക്കണേ എന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.വേഗം മരിച്ചാല്‍ ഇപ്പോള്‍ സഹിക്കുന്ന വേദന സഹിക്കേണ്ടല്ലോ.
ശ്വാസം കിട്ടാതെ അവള്‍ ഒന്ന് പിടഞ്ഞോ .എന്റെ തോന്നല്‍ ആയിരുന്നോ അത്..
പെട്ടെന്ന് സ്ക്രീനിലെ വരകള്‍ എല്ലാം നേര്‍വരകള്‍ ആയി.
പരിശോധിച്ച ഡോക്ടര്‍ ഒന്നും മിണ്ടാതെ  തോളില്‍ തട്ടി പുറത്തേക്കു നടക്കുമ്പോള്‍ ഡോക്ടറുടെ പിറകെ ആയി ഞാന്‍ കണ്ടു ഞാന്‍ കാത്തു നിന്ന രൂപത്തെ.
അയാളുടെ കൈ പിടിച്ചു സന്തോഷത്തോടെ നീങ്ങുന്ന എന്റെ കൂട്ടുകാരിയെ

2011, ജൂൺ 25, ശനിയാഴ്‌ച

ആത്മനൊമ്പരം

രണ്ടു ചോദ്യങ്ങള്‍ എന്റെ ഉറക്കം നഷ്ടപെടുത്തികൊണ്ട് എന്നെ വേട്ടയാടുന്നു. വീണ്ടും വീണ്ടും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ എന്റെ മനസിലേക്ക് ഓടികയറി വരുന്നു. നിന്റെ സ്നേഹത്തെ ഞാന്‍ ചൂഷണം ചെയ്യുകയാണോനിന്റെ സ്വകാര്യതകളിലേക്ക് വലിഞ്ഞു കയറി ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് നിന്റെ ജീവിതം നരകമാക്കുന്നുണ്ടോ?

മുന്‍പ് ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ കൊണ്ട് നിന്നെ വീര്‍പ്പുമുട്ടിക്കുമ്പോള്‍  'think whatever you want to think , do whatever you want to do " എന്ന് പറയുന്നത് പോലെ നീ ഇപ്പോഴും  പറഞ്ഞിരുന്നെങ്കില്‍ ഇത്രയും പിരിമുറുക്കം ഉണ്ടാകില്ലായിരുന്നു. അതിനു പകരം ആയി എന്റെ ഇഷ്ടങ്ങള്‍ക്ക് നീ താളം തുള്ളുമ്പോള്‍ നിന്റെ ഇഷ്ടങ്ങളെ നീ മാറ്റി നിര്‍ത്തുമ്പോള്‍ ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന അമര്ഷത്തെ സ്നേഹത്തിന്റെ മുഖം മൂടിയില്‍ നീ ഒളിപ്പിക്കുമ്പോള്‍ നിനക്ക് നഷ്ടപെടുന്നത് നിന്റെ മുഖം ആണ്..അതിലൂടെ എനിക്ക് നഷ്ടപെടുന്നത് എന്നെ തന്നെയും.

നമുക്കിടയിലെ communication gap ഉണ്ടാക്കിയ പ്രശ്നം ആകാമത്. ഒരു ഘട്ടത്തില്‍ വിഷയ ദാരിദ്യം എന്ന് നീ പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം ആയിരുന്നു.. പണ്ടും നമ്മള്‍ സംസാരിച്ചിരുന്നത് സോമാലിയയിലെ പട്ടിണി മരണത്തെ കുറിച്ചോ ആമസോണ്‍ കാടുകളുടെ നശീകരണത്തെ കുറിച്ചോ അല്ലായിരുന്നു..നിത്യജീവിതത്തിലെ സംഭവങ്ങള്‍, അബദ്ധങ്ങള്‍, കൊച്ചു സങ്കടങ്ങള്‍ സന്തോഷങ്ങള്‍, ചിന്തകള്‍, ചിന്താകുഴപ്പങ്ങള്‍...നമുക്കിടയിലെ സംസാരങ്ങള്‍ക്ക് വിഷയം ഒരു പ്രധാന ഘടകം ആയിരുന്നോ,അറിയില്ല..സൂര്യന് കീഴെ ഉള്ള എന്തിനെ കുറിച്ചും  വാ തോരാതെ നമമള്‍ സംസാരിച്ചിരുന്നു. പരസ്പരം അറിയാത്തതായി, പറയാന്‍ പറ്റാത്തതായി ഒന്നും ഉണ്ടായിരുന്നില്ല നമുക്കിടയില്‍. പക്ഷെ ഇന്ന് ജോലിത്തിരക്കും സമയക്കുറവും കാരണം ഔപചാരികതയുടെ പുറം തോടിനുള്ളില്‍  നിന്ന് നമ്മള്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യത അതെന്നെ വീര്‍പ്പുമുട്ടിക്കുന്നു..ആ വീര്‍പ്പുമുട്ടല്‍ ഒരു തരം ഭ്രാന്തിന്റെ മൂര്ധന്യാവസ്ഥയിലേക്ക് എന്നെ കൊണ്ട് പോകുമ്പോള്‍,  ഭൂതവും വര്‍ത്തമാനവും കൂട്ടികുഴച്ചു ഭാവിയിലേക്ക് ഞാന്‍ നോക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഉയര്‍ന്നു വരുന്ന എന്റെ തോന്നലുകള്‍ അത് നിന്നെ വേദനിപ്പിക്കുന്ന ചോദ്യങ്ങള്‍ ആയി പുറത്തേക്കു വരുന്നു. ആ ചോദ്യങ്ങളെ നിസ്സംഗതയുടെ മൂടുപടമണിഞ്ഞു നീ നേരിടുമ്പോള്‍ ഒരു മഹാമേരു പോലെ നീ വളര്‍ന്നു വലുതാകുന്നു .. കാലിനടിയില്‍ ഞെരിഞ്ഞമരുന്ന തൃണം ആയി  ഞാന്‍ ചെറുതാകുന്നു ..



നിന്റെ നിസ്സംഗതയുടെ മുഖം മൂടി അഴിക്കാന്‍ , എന്റെ ശ്വാസം മുട്ടല്‍ ഒഴിവാക്കാന്‍ നന്നായി  ഒന്ന് വഴക്കിട്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചു പോകുന്നു . 
നന്നായി ഒന്നും വഴക്ക് കൂടി അത് കഴിഞ്ഞു നമ്മള്‍ ഇണങ്ങുമ്പോള്‍ അനുഭവിക്കുന്ന സുഖം..
പഴയത്പോലെ ഇടതടവില്ലാതെ സംസാരിക്കുകയും അതിനിടയില്‍ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്ക് വഴക്കിടുകയും  ചെയ്തിരുന്നെകില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു ..ഈ മോഹം (വ്യാമോഹം) എന്റെ ഉള്ളില്‍ നിന്നും പറിച്ചു കളയാന്‍ എനിക്ക് വയ്യ..അത് ഉള്ളില്‍ കിടക്കുമ്പോള്‍ ഞാന്‍ വീണ്ടും നിന്റെ കാര്യങ്ങളിലേക്ക് നുഴഞ്ഞു കയറും ..അത് നിന്നെ വേദനിപ്പിക്കുന്ന ബ്രഹ്മാസ്ത്രം  ആയി,  എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി  എന്നെ വേട്ടയാടും എന്നറിയാമെങ്കില്‍ കൂടെ ആ മോഹം അറുത്തു കളയാന്‍ എനിക്ക് വയ്യ.. ആ മോഹം എന്റെ ഉള്ളില്‍ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല.

2011, ജൂൺ 16, വ്യാഴാഴ്‌ച

മഴനൃത്തം


കോരിച്ചൊരിയുന്ന മഴ.. മഴയുടെ ശബ്ദം പലതരം ആണ്..വാഴയിലയില്‍ വീഴുമ്പോള്‍, മാവിന്റെ ഇലയില്‍ വീഴുമ്പോള്‍ നിലത്തു കെട്ടിക്കിടക്കുന്ന  വെളളത്തില്‍ വീഴുമ്പോള്‍ പുല്‍ചെടികള്‍ വീഴുമ്പോള്‍ വ്യത്യസ്തങ്ങളായ ശബ്ദങ്ങള്‍ കൊണ്ട് സംഗീതം തീര്‍ക്കുന്നു മഴ..മഴയുടെ സംഗീതം കേട്ട് പുറത്തെ മഴയിലേക്ക്‌ നോക്കി സ്വയം മറന്നിരിക്കുമ്പോള്‍ ഒരു ചോദ്യം " മയില്‍ ആകാന്‍ തോന്നുണ്ടോ?"
ചോദ്യം എന്റെ ഓര്‍മകളെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് പായിച്ചു.ഒരു മഴ പെയ്തെങ്കില്‍ എന്ന് കൊതിച്ചിരുന്നരാജമുന്ദ്രിയിലെ പകലുകള്‍.ഒരു നാള്‍ മുന്നറിയിപ്പൊന്നുമില്ലാതെ പൊട്ടിവീണ പെരുമഴ..മഴയ്ക്ക് വേണ്ടി കാത്തിരുന്ന വേഴാമ്പലിനെ പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.സന്തോഷം കൂടിയപ്പോള്‍ അടക്കാന്‍ ആകാത്ത ഒരാഗ്രഹം.മഴയില്‍ നൃത്തം ചെയ്യാന്‍..പറഞ്ഞപ്പോള്‍ ആദ്യം കണ്ടത് അവിശ്വനീതയോടെ ഉള്ള ഒരു നോട്ടം പിറകെ ഒരു ചോദ്യവും " മഴ കാണുമ്പോള്‍ നൃത്തം ചെയ്യാന്‍ നീ എന്താ മയില്‍ ആണോ?"
ചുണ്ടുകളില്‍  നിന്നും ഉതിര്‍ന്നു വീണത്‌ ഇത്രയും. കണ്ണുകളില്‍ " നിനക്ക് വട്ടാണെന്ന് ആരും എന്നോട് പറഞ്ഞില്ലാലോ" എന്ന പരാതി
" നാട്ടുകാര്‍ കണ്ടാല്‍ കളിയാക്കും മിണ്ടാതെ അവിടെ എവിടേലും ഇരുന്നു മഴ കണ്ടോ" ശബ്ദത്തിന്റെ ഘനം പിന്നെ ഒന്നും പറയാനോ ചോദിക്കാനോ അനുവദിച്ചില്ല.പക്ഷെ ഇച്ച്ചാഭംഗം, വീര്‍ത്ത മുഖത്തില്‍ ആക്കി മഴയിലേക്ക്‌ നോക്കി ഞാന്‍ ഇരുന്നു.
കുറച്ചു നേരത്തിനു ശേഷം "നിന്റെ ഒരാഗ്രഹം അല്ലെ സാധിപ്പിച്ചു തന്നില്ല എന്ന് വേണ്ട വാ" കൈയില്‍ പിടിച്ചു വലിച്ചു വീടിന്റെ മുകളിലേക്ക് കൂടികൊണ്ട് പോയി. മഴയില്‍ കളിയ്ക്കാന്‍ വിട്ട കൊച്ചു കുട്ടിയെ പോലെ ഞാന്‍ തുള്ളിച്ചാടി..മഴ നേര്‍ത്തു നേര്‍ത്തു ഇല്ലാതെ ആകുന്നതു വരെ ഞാന്‍ മഴയില്‍ ആടി കളിച്ചു..ക്ഷീണിച്ചു തളര്‍ന്നു ഇരിക്കുന്ന എന്റെ മുഖം പിടിച്ചുയര്‍ത്തി പതുക്കെ ചോദിച്ചു " ഹാപ്പി?"
പഴയ ഓര്‍മയുടെ ആവേശ തള്ളിച്ചയില്‍ എന്റെ തോളില്‍ വെച്ചിരിക്കുന്ന കൈ ചേര്‍ത്ത് പിടിച്ചു ഞാന്‍ മഴയിലേക്ക്‌ ഓടി ഇറങ്ങി..

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...