2014, ഓഗസ്റ്റ് 30, ശനിയാഴ്‌ച

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ചിതലരിച്ച ഓർമ്മകൾ !!!

"വരൂ വരൂ കണ്ടിട്ടു കുറെ കാലമായല്ലോ , ഈ വഴി ഒക്കെ മറന്നു പോയോ " ആവേശത്തോടെയും സന്തോഷത്തോടെയുമുള്ള സ്വാഗതം. ആ സന്തോഷം ഞങ്ങളിലേക്കും പടർന്നു. ചിരിച്ചും കളിപറഞ്ഞും കുറെ നേരം കഴിഞ്ഞു ചായ കുടിക്കാൻ ആയി ഇരിക്കുമ്പോൾ എന്നിലേക്ക്‌ നീണ്ട ഒരു നോട്ടം, എന്തോ പന്തികേട്‌ തോന്നി ആ നോട്ടം കണ്ടപ്പോൾ, എന്താണ് എന്ന് മനസിലാക്കാൻ കഴിയുന്നതിനു മുൻപേ ചോദ്യം വന്നു
"നിങ്ങളാരാ , എനിക്ക് മനസിലായില്ലല്ലോ"

കണ്ടിട്ട് കുറെ ആയി എന്ന പറഞ്ഞ ആൾ തന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോൾ ചായകപ്പ് കയ്യിൽ നിന്നും വഴുതിയ പോലെ. പിന്നീട് മനസിലായി  ഒരു ഊഞ്ഞാലിൽ ആടുകയായിരുന്നു അയാൾ. ഓർമക്കും മറവിക്കുമിടയിൽ ആയത്തിൽ ആടി കൊണ്ടിരിക്കുന്ന ഊഞ്ഞാൽ.

ചിലപ്പോൾ ടാങ്കിൽ വെള്ളം തീരുന്നതിനെ കുറിച്ച്, തുളസി തറയിലെ കരിഞ്ഞ തുളസിയെ കുറിച്ച്  വേവലാതി പെടുന്ന വീട്ടുകാരൻ

തൊട്ടടുത്ത നിമിഷത്തിൽ മുന്നിൽ എത്തിയ മകനെ നോക്കി നിങ്ങൾ ആരാണ്, ഇതിനു മുൻപ് കണ്ടിട്ടിലല്ലോ എന്ന് പറയുന്ന തികച്ചും അപരിചിതൻ.

എട്ടുവയസ്സിൽ പനി വന്നപ്പോൾ ആട്ടിൻപാലിൽ അമ്മ കൊടുത്ത മരുന്ന് കുടിക്കുന്ന കൊച്ചുകുട്ടിയായി മാറുന്ന നിമിഷങ്ങൾ..

ഭക്ഷണം കഴിച്ച ഉടനെ തന്നെ ഞാൻ ഒന്നും കഴിച്ചില്ല എനിക്കൊന്നും തരാതെ പട്ടിണിക്കിട്ടു എന്ന് പറഞ്ഞു ദേഷ്യപെടുന്നയാൾ


ഒരാളിൽ തന്നെ പല ഭാവങ്ങൾ കണ്ടപ്പോൾ ഒരു വിചിത്രലോകത്തു ചെന്നുപെട്ടതു പോലെ തോന്നി .. ഇതെല്ലം വെറും അഭിനയം ആണോ എന്ന് പോലും സംശയിച്ചു.

ചിതലരിക്കാത്ത ഓർമ പുസ്തകത്തിൽ നിന്നും പെറുക്കിയെടുക്കുന്ന ചില ചിത്രങ്ങളിലൂടെ മാത്രം ആയിരുന്നു അയാൾ എല്ലാം കണ്ടിരുന്നത്‌ .ഓർമയിൽ ഒന്നും തടയാതെ വരുമ്പോൾ ശൂന്യമായ കണ്ണുകളോടെ ഉമ്മറപടിയിൽ ദൂരേക്ക്‌ നോക്കി , കാണുമ്പോൾ ഒരു പ്രതിമ ആണോ എന്ന്  ആരും സംശയിച്ചു പോകുന്ന ഇരിപ്പ്.

ഓർമ്മകൾ - ജീവിതത്തിൽ വായുവും വെളളവും പോലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്.

ഇനിയൊരിക്കലും ഓർക്കരുത് എന്ന് കരുതി അടിച്ചമർത്തുന്നവ

നിനക്കാത്ത നേരത്തു പൊട്ടി ഒലിക്കുന്നവ

മറക്കരുത് എന്നു കരുതുമെങ്കിലും  മറവിയുടെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേരുന്നവ

ചാരത്തിൽ മൂടിയ കനൽ പോലെ ഉള്ള നീറുന്ന ചിലവ

ഓർമ്മകൾ നമുക്ക് നഷ്ടമായ പലതിന്റെയും ചരിത്രരേഖകൾ ആണ് . ചെറുപ്പത്തിൽ ചെയ്തു കൂട്ടിയ കുസൃതിത്തരങ്ങൾ....അച്ഛന്റെയും അമ്മയുടെയും കൂടെയുള്ള മധുരമുള്ള ഓർമകൾ....കൂട്ടുകാർ, വീട്ടുകാർ, നാട്ടുകാർ, നഷ്ടപ്രണയം ...ഒർമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പാട് ഒരു പാട് കാര്യങ്ങൾ...നമ്മളെ മുന്നോട്ട് തള്ളുന്നതും പിന്നോട്ട് വലിക്കുന്നതും ആയ ഓർമ്മകൾ.

അടുക്കി പെറുക്കി വെക്കുന്ന ഓർമകളിൽ ചിതരിക്കുമ്പോൾ നമ്മൾ ആരാണ് എന്താണ് എന്ന് മറക്കുമ്പോൾ ആണ്  നമ്മൾ ഓരോരുത്തരും മറ്റുള്ളവരുടെ മുന്നില് ഭ്രാന്തനും വിഡ്ഢിയും അഭിനേതാവും ഒക്കെ ആയി മാറുന്നത് .

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...