2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മാതൃത്വം

" നീ പറയുന്നതും ചെയ്യുന്നതും എന്താണെന്നു നിനക്ക് തന്നെ അറിയില്ല. ചോദിച്ചാല്‍ ശരി ആയുള്ള മറുപടിയും കിട്ടില്ല നിനക്കെന്തു  പറ്റിയെടി" കണവന്റെ ചോദ്യം 

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി എന്റെ ചിന്തകള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു ഓടികൊണ്ടിരിക്കുന്നു. ഓട്ടത്തിനിടയില്‍ ചുറ്റി പിണയുന്നു . എവിടെയുമെത്താതെ ചിന്തകള്‍ ഓടിക്കൊണ്ടേയിരിക്കുന്നു
ഇന്ന് എന്റെ ചിന്തകളില്‍ ഉടക്കിയിരിക്കുന്നത് നിശാശലഭം ചുമരില്‍ ഇട്ടു പോയ മുട്ടകള്‍ ആണ്.
ശലഭത്തിന്റെ മാതൃത്വം ആണ് ..കൈ വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ എന്ന് ഉല്‍ക്കണ്പ്പെടുന്ന എന്നില്‍ നിന്നും എത്ര വ്യത്യസ്തയാണ് ശലഭം .ഭംഗിയുള്ള ശലഭം ആയി മാറുന്നതിനു മുന്‍പ് ദിവസവും മരണം വണ്ടി ആയി, ചെരുപ്പ് ആയി, പക്ഷി ആയി, കോഴി ആയി, ചൂല്‍ ആയി മുന്നില്‍ വന്നു കൊണ്ടിരിക്കും .
എല്ലാത്തിനെയും അതി ജീവിച്ചു ഭംഗിയുള്ള ശലഭം ആയി മാറുമ്പോള്‍, തന്നെ  പോലെ ഭംഗി ഉള്ളതാണോ തന്റെ മക്കള്‍ എന്ന് നോക്കാന്‍ ശലഭം ഉണ്ടാകാറില്ല .
മോന്റെ കാലിനടിയിലെ കൊച്ചു മുറിവ് ഒരു ദിവസത്തെ ഉറക്കം നശിപ്പിച്ച ഒരമ്മക്ക് ഒട്ടും മനസിലാകുന്നില്ല ശലഭത്തിന്റെ മാതൃത്വം..അത് പോലെ തന്നെ കര്‍ണന്റെ മുന്നില്‍ മാതൃത്വത്തിന് വില ആയി അര്‍ജുനനോടു യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞ കുന്തിയുടെ മാതൃത്വവും എനിക്ക് മനസിലാകുന്നില്ലാ..

"അങ്ങനെ നോക്കി നിന്നാല്‍ ഒന്നും മുട്ട വിരിഞ്ഞു പൂമ്പാറ്റ ഉണ്ടാകുല്ല..അതിനു ടൈം എടുക്കും അമ്മേ, ഇപ്പോള്‍ എനിക്ക് സ്കൂള്‍ പോകാന്‍ ടൈം ആയി..വേഗം ബ്രേക്ക്‌ ഫാസ്റ്റ് തരൂ " 

എന്നിലെ മാതൃത്വം എന്നെ ഉണര്‍ത്തി അടുക്കളയിലേക്കു വലിച്ചെറിഞ്ഞു..


2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

വിലക്ക്


എനിക്കറിയില്ല എന്റെ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്ന ഈ വേദന എങ്ങനെ മാറ്റണം എന്ന്
ഇറക്കാനും തുപ്പാനും കഴിയാതെ ചുവന്നെരിയുന്ന തീഗോളമായി അതെന്റെ ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്നു.
അവകാശ വാദങ്ങള്‍ ഇല്ലാതെ ആക്ഷേപങ്ങള്‍  ഇല്ലാതെ മൌനത്തിന്റെ കൂട്ട്  പിടിച്ചു ഞാന്‍ നേടിയെടുക്കാന്‍ ആഗ്രഹിച്ചത്‌ എന്റെ സങ്കടങ്ങളുടെ മേല്‍ നിന്റെ സ്വാന്തനങ്ങള്‍ ആയിരുന്നു..എന്ത് പറ്റി എന്നെ ഒരു ചോദ്യം മതി ആയിരുന്നു ആ തീക്കനല്‍ ആറി തണുക്കാന്‍.
എന്റെ മൌനം അത് എന്നില്‍ നിന്നും ഒളിച്ചോടാന്‍ നിനക്കുള്ള മാര്‍ഗം ആയിരുന്നു എന്ന് ഞാന്‍ അറിയുന്നത് വളരെ വൈകിയാണ് .. ‍
നിഴല്‍ പോലെ കൂടെ ഉണ്ടാകുമെന്ന് കരുതി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു 
 എനിക്കെന്റെ നിഴല്‍ പോലും നഷ്ടമായിരിക്കുന്നു എന്ന്..
പിന്നെ വൈകിയെങ്കിലും ഞാന്‍ മനസിലാക്കുന്നു എനിക്കെന്നോ നിന്നെ നഷ്ടമായിരിക്കുന്നു ..
കാറ്റായി,  മഴയായി  കാലഭേദങ്ങള്‍ ആയി നീ എനിക്ക് ചുറ്റും ഉണ്ടാകും .
കാരണം നീ എന്നിലേക്ക്‌ എത്തിയിരുന്നത് ഇവയൊക്കെ ആയിട്ടാണല്ലോ
എങ്കിലും കണ്ട സ്വപ്നങ്ങളെ മറവിയുടെ ചാരത്തില്‍ മൂടുകയാണ് ഞാന്‍.
ഇനി വെറും വാക്കുകള്‍ കൊണ്ട് അതിനു നിറങ്ങള്‍ കൊടുക്കരുത്.. 
നിറക്കൂട്ടുമായി നീ അകന്നു പോകുമ്പോള്‍ എന്റെ സ്വപ്നങ്ങളിലെ വെളുപ്പ്‌ നിറം കൂടെ എനിക്ക് നഷ്ടമാകും.. 
കറുപ്പിന്റെ ഇരുളിമയില്‍ എനിക്ക് ജീവിക്കാന്‍ വയ്യ ..
ഞാന്‍ എന്റെ കൊച്ചു ലോകത്ത് കറുപ്പും വെളുപ്പും സ്വപ്‌നങ്ങള്‍ കണ്ടു ജീവിക്കട്ടെ
അരുത്,  അടച്ചു പൂട്ടിയ എന്റെ ഹൃദയത്തിന്റെ വാതില്‍ ബലം പ്രയോഗിച്ചു നീ തുറക്കരുത് ..
അരുത്, ഞാന്‍ പാടി  ഉറക്കിയ എന്റെ മോഹപക്ഷികളെ നിന്റെ വാക്ചാതുര്യം കൊണ്ട് ഉണര്‍ത്തരുത്‌ .
പിന്നെ അവ ഉറക്കമില്ലാതെ പാടിക്കൊണ്ടേയിരിക്കും .
കേള്‍വിക്കാരില്ലാത്ത  അപശബ്ദം ആയി അത് എന്നെ ഭ്രാന്തി ആക്കും

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...