2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ജീവിതം


"പെണ്ണുങ്ങള്‍ നേരത്തെ കാലത്തേ എഴുനേറ്റു വിളക്ക് കൊളുത്തണം.എന്നാലേ വീട്ടില്‍ ഐശ്വര്യം വരൂ.."
മുടി വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ പിറുപിറുത്തു " എന്റെ ഉറക്കം കളഞ്ഞു ഒരു ഐശ്വര്യാ റായിയും ഇങ്ങോട്ട് വരണ്ട. വീട്ടിലെ പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും ഒക്കെ കഴിഞ്ഞു 12 മണി ആകുമ്പോള്‍ ആണ് ഒന്ന് നടു നിവര്‍ക്കുന്നെ. എന്നിട്ട് കാലത്ത് 4  മണിക്ക് എഴുന്നേറ്റു ഐശ്വര്യം ഉണ്ടാക്കാന്‍ പോകാന്‍ ..എന്നെ കൊണ്ട് പറ്റുല്ല."
4 മണിക്ക് എഴുന്നേറ്റു വിളക്ക് കൊളുത്തി ലളിത സഹസ്രനാമം ജപിക്കുന്ന ഇല്ലത്തെ ആതോലമ്മയുടെ മുഖം ആണ് മനസ്സില്‍ തെളിഞ്ഞത് .അമ്പലത്തിലെ പടചോര്‍ കൊണ്ട് വിശപ്പടക്കുന്ന അവരുടെ മുഖത്തെ ദൈന്യത.
  കാലത്ത് എഴുനേറ്റു വിളക്ക് വെച്ചാല്‍ ഐശ്വര്യം വരുമത്രേ. ഇതൊക്കെ പറഞ്ഞുണ്ടാക്കിയവരെ മുക്കാലിയില്‍ കെട്ടി  ചാട്ടവാറിനു അടിക്കണം
"വൈകുന്നേരം വെക്കാന്‍ അരി ഇല്ല"
"കഴിഞ്ഞാഴ്ച അല്ലെ 5  കിലോ അരി കൊണ്ട് വന്നത് തീര്‍ന്നോ അപ്പോഴേക്കും? "
" എനിക്ക് വേറെ പണി ഒന്നുമില്ലല്ലോ, വെറുതെ ഇരിക്കുമ്പോള്‍ അരി വാരി തിന്നുകയല്ലേ "
പുഴുങ്ങി മുന്നില്‍ വെച്ച് വാരി വിഴുങ്ങുമ്പോള്‍ ഒന്നും ഓര്‍മ കാണില്ല..തീര്‍ന്നു എന്ന് പറഞ്ഞാല്‍ അപ്പോഴേക്കും തുറക്കും കുറുപ്പിന്റെ കണക്കു പുസ്തകം .
"വെറുതെ അല്ല നിന്റെ ജീവിതം പച്ച പിടിക്കാത്തത്, എന്ത് ചോദിച്ചാലും തര്‍ക്കുത്തരം "
 എന്റെ ജീവിതം അല്ലെ  അത് ഞാന്‍ ഫുട്ബോള്‍ പോലെ ഉരുട്ടും ചപ്പാത്തി പോലെ പരത്തും എന്നൊക്കെ മോഹന്‍ലാല്‍ ഡയലോഗ് പറയാന്‍ വന്നു .പക്ഷെ ഉള്ളിലുള്ള ഈര്‍ഷ്യ അടക്കി പിടിച്ചു കത്തുന്ന അടുപ്പിലേക്ക് 
പച്ച വിറകു കുത്തിക്കേറ്റി .അടുക്കള നിറയുന്ന പുക ..അത് എന്റെ കണ്ണിലേക്കും മൂക്കിലെക്കും കയറി ഒന്നും കാണാന്‍ പറ്റാതെ ആയപ്പോള്‍ ഞാനും മോഹിച്ചു ..അതുപോലൊരു പുകച്ചുരുള്‍ ആയി മാറാന്‍ ..എന്നിട്ട് വിലക്കുകളും വിലങ്ങുകളും ഇല്ലാതെ അനന്തമായ ആകാശത്ത് പറന്നു നടക്കാന്‍ ..

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

പാഴ്വാക്ക്


ഒരു കാള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് അതിനപ്പുറം ഞാനുണ്ടാകും 
അകലെയുള്ള സുഹൃത്തിന്റെ വാക്കുകള്‍ 
പ്രശ്നങ്ങളുടെ ചതുപ്പില്‍ ‍ താണു പോകുമ്പോള്‍ ‍ എത്തിപിടിക്കാന്‍  ഒരു കൈ
ഒരാശ്വാസം ആയിരുന്നു വാക്കുകള്‍ 
പക്ഷെ കുറച്ചു വാക്കുകള്‍ക്ക് അപ്പുറത്തേക്ക്
 ആത്മാര്ത്ഥത ഉണ്ടായിരുണോ അതിനു ?
ഉണ്ടായിരുന്നെങ്കില്
ചുറ്റും കറുപ്പും അതില്നിറയെ വെളുത്ത ചോദ്യ ചിഹ്നങ്ങളും ആയി
ജീവിതം ഒരു  പ്രഹേളിക ആയി മുന്നില്നില്‍ക്കുമ്പോള്‍  അതിനുത്തരം
കണ്ടുപിടിക്കാന്‍ ഒരു സഹായം ആവശ്യമുള്ളപ്പോള്‍
എന്റെ കാളുകളും മെസ്സജുകളും അവഗണിക്കപ്പെടുമായിരുന്നോ?
വീണ്ടും ഒരു friendship day ..
ഇന്ബോക്സില്വന്നു വീണ ഒരു പിക്ചര്‍ മെസ്സേജ്
അയച്ച ആളുടെ പേര് കണ്ടപ്പോള്‍  നോക്കാന്‍ തോന്നിയില്ല
കൈകള്‍ അറിയാതെ ഡിലീറ്റ് കീയിലേക്ക് നീങ്ങി... 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...