2013, ജൂലൈ 15, തിങ്കളാഴ്‌ച

ശ്വാസതടസ്സം


 പറയാനുള്ളത് 
മുൻപേ നിർവചിക്കപ്പെടുമ്പോൾ 
ചതുരംഗ പലകയിലെ കുതിരയെ പോലെ 
ഗതി നിർണ്ണയിക്കപ്പെടുമ്പോൾ 
എനിക്ക് ശ്വാസം മുട്ടുന്നു !!

ചിന്തയുടെ ഉലയിൽ കാച്ചിയെടുത്ത് 
വെറുപ്പിന്റെ കൂടം കൊണ്ടടിച്ചു പരത്തി 
മുര്ച്ചയേറിയ ആയുധമാക്കി 
വിലക്കുന്നവരുടെ കഴുത്തറക്കാൻ 
വെമ്പൽ കൊള്ളുമ്പോൾ 
എനിക്ക് ശ്വാസം മുട്ടുന്നു !!

അങ്ങനെ പറയല്ലേ ഇങ്ങനെ ചിന്തിക്കല്ലേ
വിലക്കുകൾ വാക്കിനും ചിന്തക്കും 
എനിക്ക് ശ്വാസം മുട്ടുന്നു 
മൌനമായിരിക്കുമ്പോളല്ല 
സംസാരിക്കുമ്പോൾ !!

2013, ജൂലൈ 1, തിങ്കളാഴ്‌ച

1-7-13 (ഏക്‌ സാത് തേരാ )

പുറത്തു അലച്ചു പെയ്യുന്ന മഴ കണ്ടു നിന്ന്  ഓര്‍മയുടെ ജാലകം തുറന്നു നോക്കിയപ്പോള്‍  കണ്ടത്  കുസൃതി  ഒളിപ്പിച്ചു വെച്ച  പുഞ്ചിരി ആയിരുന്നു. നീ ഇപ്പോഴും അത് പോലെ തന്നെ ചിരിക്കാറില്ലേ അതോ നമ്മുടെ കണ്ണികൾ അടർന്നു പോയതു പോലെ അതും പോയി കാണുമോ? നിന്റെ മോതിരവിരലിലെ മറുക് ഇപ്പോഴും അത് പോലെ തന്നെ ഇല്ലേ?

ഓർക്കുന്നുണ്ടോ നമ്മൾ ഒരിക്കൽ പറഞ്ഞിരുന്ന, ആഗ്രഹിച്ചിരുന്ന ഹിമാലയയാത്രയെ പറ്റി? മനുഷ്യന്റെ കടന്നു കയറ്റത്തിന്  പ്രകൃതി നല്കിയ ശിക്ഷയെ പറ്റി നീ അറിഞ്ഞിരിക്കുമല്ലോ? എന്നെങ്കിലും നടക്കുമെന്ന് കരുതി ആ സ്വപ്നത്തെ ഞാൻ ഇപ്പോഴും മനസ്സില് കൊണ്ട് നടക്കുക ആയിരുന്നു. ഇനി അത് നടക്കുമോ എന്നെനിക്കു സംശയം തോന്നുന്നു.

സ്വപ്നങ്ങളിൽ നമ്മൾ നടന്നു തീർത്ത ദൂരങ്ങൾ എത്ര ആയിരുന്നു എന്ന് ഓർമ്മയുണ്ടോ? .വൈകുന്നേരങ്ങളിലെ  കടലോര യാത്രകൾ..ചൂണ്ടുവിരല്‍ കോര്‍ത്ത്‌ നടക്കുമ്പോള്‍ നമ്മള്‍  സംസാരിച്ചിരുന്നില്ല.  അല്ലെങ്കിലും സ്നേഹത്തിന്റെ ഭാഷ മൌനം അല്ലെ ? ഓർക്കുന്നുവോ ഒരിക്കൽ ഇടയ്ക്കു മഴ പെയ്തപ്പോൾ നമ്മൾ ഓടി കയറിയത് ഒരു കൂൾ ബാറിലേക്ക് ആയിരുന്നു. തകർത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പേസ്ട്രിയും കോൾഡ്‌ കോഫിയും ഓർഡർ ചെയ്തു മഴയെ നോക്കി അതിൽ അലിഞ്ഞു ചേരുമ്പോഴും നിന്റെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.

പേസ്ട്രിയുടെ അലിഞ്ഞിറങ്ങുന്ന തണുപ്പില്‍ നിന്റെ കുസൃതി ചിരി നോക്കിയിരുന്നപ്പോള്‍ ചെറിയൊരു കുസൃതി ഒപ്പിച്ചാലോ എന്ന് എനിക്കും തോന്നി. നിന്റെ നെറ്റിയില്‍ പതിച്ച എന്റെ ചുണ്ടിന്റെ തണുപ്പില്‍  (അതോ ചൂടായിരുന്നോ?) നീ ഇല്ലാതായപ്പോള്‍ ഞാന്‍ എന്നെ കണ്ടെത്തുക ആയിരുന്നു, ജീവിതത്തിന്റെ പരുക്കന്‍ പാതയില്‍ എനിക്ക് നഷ്ടപെട്ട എന്നെ!!

അകത്തേക്ക് അടിച്ചു കയറുന്ന മഴത്തുള്ളികൾ... ജനാല വലിച്ചടച്ചു അകത്തേക്ക് നടക്കുമ്പോൾ ഓര്മയുടെ ജാലകത്തെ കൂടെ പതുക്കെ ചേർത്തടച്ച  എന്റെ ചുണ്ടിലും ഒരു പുഞ്ചിരി തിളങ്ങുന്നുണ്ടായിരുന്നു!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...