2014, മാർച്ച് 21, വെള്ളിയാഴ്‌ച

അങ്ങനെ ഞാനും ഹൈക്കി ആയി ..:)

നിനക്കെന്താ എന്നും ഇല്ലാത്ത ഒരു ആലോചന ഇന്ന്?

ഞാൻ കവിത എഴുതുന്നതിനെ കുറിച്ച് ആലോചിക്കുകയാ 

കവിതയോ ? നിന്റെ തമാശ കേട്ടു  കേട്ടു എന്റെ ഹുമർ സെന്സ്  അടിച്ചു പോയി ,വായോളിരാഗം കേട്ടു പാട്ട് കേൾക്കുന്നത് തന്നെ ഞാൻ നിർത്തി, ഇനിയിപ്പോൾ കവിത എഴുതി എന്റെ വായനശീലം കൂടെ നിർത്തിക്കല്ലേ  എന്റെ പൊന്നെ 

അതല്ല ഞങ്ങടെ ക്ളബ്ബിൽ എല്ലാരും കവിത എഴുതുന്നു അപ്പോൾ ഞാനും എഴുതണ്ടേ?

ഓ അങ്ങനെ, അപ്പോൾ മത്സര ബുദ്ധി ആണു , കൊക്കിൽ ഒതുങ്ങുന്നത്  കൊത്തിയാ പോരെ മോളു 

നിങ്ങൾക്കറിയുമോ സ്മിതയും പിഗ്മയും  വിഷ്ണുവും   വരെ കവിത എഴുതുന്നുണ്ട് . അപ്പോൾ ഞാൻ ഒരു ഹൈകു എങ്കിലും എഴുതണ്ടേ?

ഹൈകുവോ അതെന്തു കുന്തം?

അതൊക്കെ ഉണ്ട് മൂന്നു വരിയിൽ ഒരു നീണ്ട പദ്യം വായിച്ച പോലെ ഉള്ള എഫ്ഫക്റ്റ്‌ തരണ സംഭവമാ. അതൊന്നും പറഞ്ഞാൽ നിങ്ങൾക്കു  മനസിലാകുല്ല . വിഷ്ണു ഹിന്ദിയിൽ ആണു എഴുതുന്നത്‌ . അപ്പോൾ ഡിഗ്രി വരെ ഹിന്ദി സെക്കന്റ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിന്ദി സുഗമ പരീക്ഷ പാസ്സായ ഞാൻ ഹിന്ദിയിൽ എങ്കിലും രണ്ടു വരി കുറിക്കണം .അതാണിപ്പോൾ ആലോചിക്കുന്നത് 

അവിടെ വേറേം കവികൾ , രാമൻ , കൃഷ്ണദാസ്‌ , ഷാജി ഒക്കെ ഉണ്ടെന്ന്നു ആണല്ലോ നീ പറഞ്ഞത് . അവരുടെ കവിത കാണുമ്പോൾ തോന്നാത്ത സൂക്കേട്‌  ഇപ്പോൾ എവിടെ നിന്നും വന്നു?

രാമനും കൃഷ്ണനും ജനിച്ചപ്പോഴേ കവിതയുമായി വന്നവരാ . അവരോടൊക്കെ മത്സരിക്കാൻ പോയാൽ ഷീല ദീക്ഷിതിനും അപ്പുക്കുട്ടനും ഒക്കെ പറ്റിയ പോലെ ആകും. ഞാൻ ക്ളബ്  വിട്ടു ഓടേണ്ടി വരും . പുണ്യാളൻ  വീർപ്പു  മുട്ടിയ വികാരങ്ങളെ ആണ് കവിത ആക്കുന്നത് .

നിനക്ക് വികാരങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ അതേ കുറിച്ചു ആലൊചിക്കയെ വേണ്ട. നീ വല്ലതും ഉണ്ടാക്കാൻ നോക്കു, മനുഷ്യന് വിശക്കുന്നു.

അല്ലെങ്കിലും നിങ്ങൾക്കങ്ങനെ  ആണല്ലോ സ്വന്തം കാര്യം മാത്രം. എന്റെ ഒരു വിഷമം പറഞ്ഞാൽ കേൾക്കാനും  ആശ്വസിപ്പിക്കാനും ആരുമില്ല..എന്നാലും ഞാൻ ഹൈകു എഴുതും 

അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോൾ ഞെട്ടിൽ നിന്ന് വിട്ടു തൂങ്ങി നില്ക്കുന്ന ഒരില..ഹൈകു വരുന്ന  വഴിയേ 

ജീവിതം 

ഞെട്ടറ്റു തൂങ്ങുന്നില പോലെ 
തൂങ്ങിയാടുന്നീ ജീവിതം 



വാഹ്‌  ബേബി വാഹ്‌  ..കൊള്ളാല്ലോ 

(ആത്മപ്രശംസ ഒന്നുമല്ല . ആരും അഭിനന്ദിക്കാൻ ഇല്ലാത്തപ്പോൾ സ്വയം അഭിനന്ദിക്കണം എന്ന് പണ്ട്  ഹാഫിസ് മുഹമ്മദ്‌ സർ പറഞ്ഞിട്ടുണ്ട് )





2014, മാർച്ച് 19, ബുധനാഴ്‌ച

സായാഹ്ന നടത്തത്തിനിടയിൽ ആണവൻ ചോദിച്ചത്  " നമുക്ക് സ്വപ്നങ്ങളുടെ താഴ് വാരത്തിലേക്ക് പോയാലോ?"

സ്വപ്നങ്ങളുടെ താഴ് വാരമോ  ?

അങ്ങനെ ഒരു സ്ഥലം ഉണ്ട് . നാല് കുന്നുകല്ക്കിടയിലെ പച്ചപട്ടു വിരിച്ച ഒരു സ്ഥലം. അവിടെ തെളിനീരോഴുകുന്ന ചെറിയ അരുവി ഉണ്ട്. നിറയെ പൂത്ത പൂമരങ്ങൾ ഉണ്ട്. കായ്കൾ നിറഞ്ഞു കിടക്കുന്ന ഫലവൃക്ഷങ്ങൾ ഉണ്ട്.  കിളിക്കൂടുകളും അവയുടെ ശബ്ദങ്ങളും ഒക്കെ ഉള്ള സ്വര്ഗതുല്യമായ ഒരു സ്ഥലം. അവിടെ ഉള്ള പടര്ന്നു പന്തലിച്ച വേങ്ങ മരത്തിൽ നമുക്കും ഒരു കൂടൊരുക്കണം. അതിന്റെ പടര്ന്ന കൊമ്പുകളിൽ നമ്മുടെ കുട്ടികൾക്ക് ഊഞ്ഞാൽ  കെട്ടികൊടുക്കണം.

സ്വർഗ്ഗ താഴ്‌വരയെ കുറിച്ച് അവൻ പറഞ്ഞു കൊണ്ടേയിരുന്നു . നടന്നു തീർത്ത ദൂരം അവൾ അറിഞ്ഞതേയില്ല.  അവളുടെ മനസ്സില് മരവീടും ഊഞ്ഞാലും കിളികളും പൂക്കളും മാത്രം നിരന്നു നിന്നു.

കയ്യിലെ അവന്റെ പിടുത്തം മുറുകിയപ്പോൾ ആണവൾ ചുറ്റും നോക്കിയത് . വിദൂരതയിൽ നിന്നെന്ന പോലെ അവന്റെ സ്വരം അവൾ കേട്ടു  " ഇതാണ് ആ താഴ് വര "

അവൾ ചുറ്റും നോക്കി . എവിടെ പാലരുവി ? എവിടെ കിളികൾ ? എവിടെ പൂമരം ?

വിണ്ടു കീറിയ മണ്ണിലൂടെ ഭൂമിയുടെ മാറിടം അവൾ കണ്ടു. ഇതെങ്ങനെ സ്വപ്ന(സ്വർഗ്ഗ)ഭൂമി ആകും ?

ഉള്ളിലെ ചോദ്യങ്ങൾ വിങ്ങലുകൾ ആയി അത് ഒരു ചെറിയ പുഴ പോലെ അവളുടെ കണ്ണിലൂടെ ചാലിട്ടിറങ്ങാൻ തുടങ്ങിയപ്പോൾ കൈവിരലുകൾ കൊണ്ടവയെ തടഞ്ഞു കൊണ്ടവൻ പറഞ്ഞു
"കരയരുത് ..നിന്റെ കണ്ണുനീരിന്റെ ഒരു ചെറിയ നനവ്‌ മതി വരണ്ടു തുടങ്ങിയ ഈ മണ്ണിൽ പുതിയ നാമ്പുകൾ വിടരാൻ . അവ വളർന്നു വലുതാകാൻ തുടങ്ങുമ്പോൾ വീണ്ടും ഇത് പോലെ വെള്ളം കിട്ടാതെ വരണ്ടു പോകും. അവയ്ക്ക് ആവശ്യം ഉള്ളപ്പോൾ ഒക്കെ നീര് കൊടുക്കാൻ തയ്യാറാണെങ്കിൽ മാത്രം നിന്റെ കണ്ണീരിനെ ഒഴുക്കി വിടുക ഇല്ലെങ്കിൽ അവയെ ഒഴുകാതെ തടഞ്ഞു നിര്ത്തുക ?

അവന്റെ കൈകളെ എടുത്തു മറ്റികൊണ്ടവൾ ആ പുഴയെ ഒഴുക്കി വിട്ടു ..ഇപ്പോഴും അവന്റെ സ്വപ്ന താഴ്‌വാരം പൂത്തു തളിർക്കാൻ വേണ്ടി അവൾ കരഞ്ഞു കൊണ്ടേയിരിക്കുന്നു

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...