2013, ജൂൺ 17, തിങ്കളാഴ്‌ച

നശിച്ച മഴ

മഴ പെയ്തിറങ്ങുന്നു മണ്ണിലും 
മനസ്സിലും
നിറയുന്നു പുഴകളായി ഒഴുകുന്നു
വഴികളായി...
ചിറകുകൾ കോതി 
ഉണക്കുവാനാകാതെ 
ചില്ലയിൽ കുറുകുന്നു
രണ്ടിണ പ്രാവുകൾ 
ഇറയത്തെക്കൊന്നി-
റങ്ങുവാനാകാതെ 
അറിയാതെ ഞാനും
ശപിച്ചു പോയിന്നലെ 
" എന്തൊരു നശിച്ച മഴ "

2013, ജൂൺ 12, ബുധനാഴ്‌ച

ദൂരദർശനം

ഇന്നലെ രാത്രി 7.57 നു ഏട്ടന്റെ മോളുടെ ഫോണ്‍ " വേഗം ഏഷ്യാനെറ്റ്‌ പ്ലസ്‌ വെച്ചു കാണു " . അറിയാവുന്ന ആരുടെയെങ്കിലും പരിപാടി ഉണ്ടാകുമെന്ന് കരുതി ചാനൽ വെച്ച് നോക്കിയപ്പോൾ കിലുക്കം സിനിമയിലെ ലോട്ടറി അടിച്ച രംഗം. 

"ഇത് കാണാൻ ആണോ ചേച്ചി വിളിച്ചു പറഞ്ഞത് ,ഇതിലിപ്പോൾ എന്താ വലിയ കാര്യം " മോന്റെ ചോദ്യം.

അതൊക്കെ വലിയ കഥയാണ് മോനെ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു .
പണ്ട് ദൂരദർശൻ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് വൈകുന്നേരം 5.30 മുതൽ 8 മണി വരെ മലയാളം പരിപാടികൾ കാണാൻ ടി വിയുടെ മുന്നില് തപസ്സിരുന്ന കാലം ഒക്കെ കാക്കതൊള്ളായിരം ചാനെലുകൾ വരുന്ന ഈ കാലത്ത് ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?

ദൂരദർശനിൽ പണ്ട് കണ്ടിരുന്ന കുമിളകൾ, കൈരളി വിലാസം ലോഡ്ഗ് , പിന്നെ ഒരു പാട് നല്ല (മധുപാൽ) സീരിയലുകളും, തലാഷ്, ഫൗജി, സർകസ് , ഹം രാഹി, ക്ഷിതിജ് യെ നഹി ഹൈ തുടങ്ങിയ ഹിന്ദി സീരിയലുകളും മെഗാ സീരിയലുകൾ ആക്കി മനുഷ്യനെ ബോറടിപ്പിക്കുന്നവ ആയിരുന്നില്ല . അത് പോലെ തന്നെ വെള്ളിയാഴ്ച്ചകളിലെ ചിത്രഗീതം, ചൊവ്വാഴ്ചകളിലെ പ്രാദേശിക ഭാഷ ചലച്ചിത്രഗാനങ്ങൾ ഉള്പെടുത്തിയ ചിത്രമാല (പേര് ഇത് തന്നെ ആയിരുന്നോ? ഓർമയില്ല ).Balapam Patti Bhama Vollo എന്ന തെലുങ്ക് പാട്ട് ആദ്യം ആയി കേട്ടതും ഈ പരിപാടിയിലൂടെ ആയിരുന്നു. പിന്നീടു ആന്ധ്രയിൽ പോയി തെലുങ്ക്‌  പഠിച്ചതിനു ശേഷം ആദ്യം കണ്ട സിനിമയും കേട്ട് മനസിലാക്കിയ പാട്ടും ഇതായിരുന്നു.
ചിത്രഹാർ , രംഗോളി , പ്രണോയ് റോയുടെ വേൾഡ് ദിസ്‌ വീക്ക്‌ , സുരഭി ഇതെല്ലാം തന്നെ ഒഴിവാക്കാതെ കാണുന്നവ ആയിരുന്നു  ഞായറാഴ്ചകളിൽ ജയന്റ് റോബോട്ട് കാണാൻ കുട്ടികളുടെ ഒരു തിരക്ക് തന്നെ ആയിരുന്നു. 

അന്നത്തെ ഞങ്ങളുടെ പ്രധാന പരിപാടി ടി വിയിൽ വരുന്ന നല്ല പരിപാടികൾ റെക്കോർഡ്‌ ചെയ്തു വെക്കുക എന്നതായിരുന്നു. ഇന്നലെ പോലെ സി ഡി പ്ലയെർ ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത് വി സി ആർ ആയിരുന്നു. അന്ന് റെക്കോർഡ്‌ ചെയ്തു വെച്ചതിൽ ഒന്നായിരുന്നു കിലുക്കത്തിലെ ആ സിൻ. അത് പോലെ മൂക്കില്ലാ രാജ്യത്തിലെ ചില രംഗങ്ങൾ. വേറെ ഒരു പണിയും ഇല്ലാത്തപ്പോൾ ഇത് പ്ലേ ചെയ്തു ചിരിക്കുക എന്നതായിരുന്നു അന്നത്തെ നേരമ്പോക്ക്. അന്നും ഇന്നും എനിക്ക് ചിരിക്കാൻ ചെറിയ കാര്യം മതി(അത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു).തമാശ സിനിമകൾ കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞു വയറു കൊളുത്തി നിലത്തു വീണാലും ചിരി നിർത്താൻ എനിക്ക് കഴിയില്ല .മൂക്കില്ലാ രാജ്യത്തു കണ്ടു ചിരിച്ചു ചിരിച്ചു കരഞ്ഞതോർത്തു ഇപ്പോൾ വീണ്ടും ചിരിക്കും. മണിച്ചിത്രത്താഴ് കണ്ടത് ബ്ലൂ ഡയമണ്ടിൽ വെച്ചാണ്. അതിൽ വെള്ളവലിക്കാൻ എത്തിയ ആളെ തിരഞ്ഞു ഇന്നസെന്റ് കറങ്ങുന്ന രംഗം കണ്ടു ചിരിച്ചു സീറ്റിൽ നിന്നും താഴെ വീണ എന്നെ വലിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചവരും എന്റെ ചിരികണ്ട് ചിരിച്ചപ്പോൾ ഞാൻ വീണ്ടും താഴേക്ക്‌ തന്നെ വീണു. ഇന്ന് ബ്ലൂ ഡയമണ്ട് ഇല്ല അത് ഇടിച്ചു നിരത്തി വലിയ ഷോപ്പിംഗ്‌ കൊമ്പ്ലെക്സ് പണിതുകൊണ്ടിരിക്കുന്നു. ഈ കെട്ടിടം ആണ് ഇന്ത്യൻ റുപീയിൽ പൃഥ്വിരാജ് വിൽക്കാൻ ശ്രമിക്കുന്നെ ..:)

അങ്ങനെ എത്ര എത്ര ഓർമ്മകൾ , അവയൊക്കെ വറ്റാതെ വരളാതെ ഉണങ്ങി പോകാതെ കൊണ്ട് നടക്കാൻ ഇടയ്ക്കു വരുന്ന ചില ഫോണ്‍ വിളികളും ..:)

2013, ജൂൺ 4, ചൊവ്വാഴ്ച

ശിക്ഷ

'കൊല്ലും ഞാൻ' എന്ന് പറഞ്ഞപ്പോൾ 
തമാശ എന്നാണ് കരുതിയത്‌ 
അറിഞ്ഞില്ല സൌഹൃദത്തിന്റെ ചരട്  അറുത്ത്‌ 
ശ്വാസം മുട്ടിച്ചു കൊല്ലാൻ പോകുകയാണെന്ന്!!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...