2021 ഏപ്രിൽ 10, ശനിയാഴ്‌ച

റീ യൂണിയൻ

അറിയാത്ത നമ്പറിൽ 
നിന്നുള്ള ഒരു വിളി 
അല്ലെങ്കിൽ ഒരു സന്ദേശം
ഉള്ളിലതൊരു ഓർമ്മയുടെ 
വിത്തു പാകുകയാണ്
ഓരോ ദിവസവും വളർന്നു 
പടർന്നു പന്തലിക്കുന്ന ഓർമ്മ മരം. 
വളപ്പൊട്ടുകളുടെ കിലുക്കം
കൊത്തംകല്ലിന്റെ ഒച്ച 
കക്കു കളിയുടെ ആവേശം 
തൊട്ടുകളിക്കിടയിലെ പിണക്കങ്ങൾ 
സാറ്റ് കളിയിലെ കള്ളത്തരങ്ങൾ
ഒടുവിൽ എല്ലാം മറന്നു 
തോളോട് തോൾ ചേർന്നിരുന്നു 
പങ്കുവെക്കുന്ന മധുരങ്ങൾ
പിടിയിൽ നിന്നും ഊർന്നു വീണ 
കോലൈസ് നൽകിയ മോഹഭംഗം
ചെയ്യാൻ മറന്ന വീട്ടുകണക്കുകൾ 
വായുവിൽ ഉയരുന്ന 
ചൂരൽ തലപ്പിന്റെ സീൽക്കാരം 
നീ മറന്നാലും ഞാൻ മറക്കില്ലെന്നെഴുതിയ
 ഔട്ടോഗ്രാഫിലെ വർണ്ണകടലാസ്
 പോലെ നിറംമങ്ങിയ ഓർമ്മകൾ! 
 വേരുകൾ ആഴ്ന്നിറങ്ങുമ്പോൾ 
റബ്ബർ ബാൻഡിട്ടു 
നെഞ്ചോട് ചേർത്തു പിടിച്ച 
 പുസ്തകങ്ങളുമായി 
 കമ്പി ഒടിഞ്ഞ കുടയിൽ
 ചേർന്നുനിന്ന് ഉപ്പുമാവ്മണം 
പരക്കുന്ന വിദ്യാലയ വരാന്തയിലേക്ക് 
നടന്നുകയറുകയാണ് 
 വീണ്ടും കുട്ടിത്തത്തിന്റെ 
 വസന്തകാലത്തിലേക്ക്.
 കാലം കയ്യൊപ്പു ചാർത്തിയ 
മനസ്സിൽ വർണ്ണങ്ങൾ നിറയുകയാണ് 
 കഴിച്ചു കഴിഞ്ഞ കോലുമിട്ടായിയുടെ
 മധുരം കിനിഞ്ഞിറങ്ങുകയാണ് 



2021 ഏപ്രിൽ 3, ശനിയാഴ്‌ച

സ്വപ്നം ...വെറുമൊരു സ്വപ്നം.. ചുറ്റും പച്ചപ്പ്‌ നിറഞ്ഞ ഒരു കൊച്ചു വീട്..മുന്‍വശത്ത് ഒരു പൂന്തോട്ടം..അതില്‍ ജമന്തിയും ചെമ്പരത്തിയും, സുഗന്ധരാജനും, പാരിജാതവും വാടാര്‍മല്ലിയും കാറ്റില്‍ തലയാട്ടുന്നു.ബഡിങ്ങും ഗ്രാഫ്ടിങ്ങും നടത്തി ഉണ്ടാക്കിയ പുതിയ നിറങ്ങളുള്ള പൂക്കളും നിറയെ ഉണ്ട്.പിന്‍വശത്ത് വിശാലമായ അടുക്കളത്തോട്ടം..അവിടെ എല്ലാതരം പച്ചകറികളും തഴച്ചു വളര്‍ന്നു കായ്ച്ചു നില്‍ക്കുന്നു. സ്ഥലത്തിന് സിമന്റ്‌ ഭിത്തികള്‍ ഇല്ല..പകരം ഗുല്‍മോഹര്‍ മരങ്ങളും പതിമുഖവും നിരനിര ആയി വെച്ച് പിടിപ്പിച്ചിരിക്കുന്നു;നെല്ലി, പേരക്ക, സപ്പോട്ട, ഓറഞ്ച് എന്ന് വേണ്ട എല്ലാ ഫലങ്ങളുടെയും മരങ്ങള്‍ ചേര്‍ന്ന് ഒരു കൊച്ചു കാടിനു നടുവിലെ വീട്..വീടിനുള്ളിലെ വിശാലമായ ഒരു മുറി പുസ്തകങ്ങള്‍ക്കും കമ്പ്യുട്ടെരിനും പാട്ടിനും മാത്രം..ഗ്രില്സ് ഇല്ലാത്ത, ഇരിക്കാനും കിടക്കാനും പറ്റുന്ന ജനല്‍ പടിയില്‍ ഇരുന്നാല്‍ പുറത്തെ പൂന്തോട്ടം കാണാം. പൂക്കളെ നോക്കി, പട്ടു കേട്ടുകൊണ്ട് പുസ്തകം വായിച്ചു ഇടക്കൊന്നു മയങ്ങി..സ്വപ്നം കണ്ടു വീണ്ടും ഉണര്‍ന്നു.....രാവിലെയും വൈകുന്നേരവും കിളവനും കിളവിയും കൂടെ ചെടികളെ സ്നേഹിച്ചു അവയോടു സംസാരിച്ചു വീടിനു ചുറ്റുംറോന്തു ചുറ്റും..:)..ഒരുമിച്ചു നടക്കുന്നത് പോലെ തന്നെ ഒരുമിച്ചു പോകുകയും വേണം..:)മുകളിരുന്നു മുന്‍കൂട്ടി തയ്യാറാക്കിയ തിരകഥ അനുസരിച്ച് ചരട് വലിച്ചു നമ്മെ പാവകൂത്ത് ആട്ടുന്ന ഒരാളുണ്ട്..അടുത്ത നിമിഷത്തെ നമ്മുടെ ചലങ്ങളെ കുറിച്ച് പോലും നമുക്കറിയാന്‍ വയ്യ.. എന്നാലും ഞാന്‍ സ്വപനം കാണുന്നു..മോന്‍ വളര്‍ന്നു അവന്‍ അവന്റെ ജീവിതം തേടി പോയതിനു ശേഷം ഞങ്ങള്‍ മാത്രം ഉള്ള ഒരു ലോകം..ഇടക്കെങ്ങാനും പെട്ടെന്നൊരു നിമിഷത്തില്‍ എഞ്ചിന്‍ നിന്ന് പോയാല്‍ പറ്റാവുന്ന സ്പയര്‍ പാര്‍ട്സ് എല്ലാം ആവശ്യമുള്ളവര്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ മോനെ ശട്ടം കെട്ടിയിട്ടുണ്ട്. " 365 ദിവസവും എന്തേലും പ്രശനമുള്ള നിന്റെ എതെങ്കലും പാര്‍ട്ട്‌ ഉണ്ടാകുമോ ഉപയോഗിക്കാന്‍ പറ്റിയത് " എന്നാണ് കണവന്റെ ചോദ്യം.. എന്നാലും അതും ഒരു ആഗ്രഹം ആണ്.

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...