2013 ജനുവരി 23, ബുധനാഴ്‌ച

Lament


The dancing shadows  
Creaking windows
Elusive sleep
Strangling pain
I wish you were here beside
Missing….
The silly fights, the sweet nothings
The tight hugs, the gentle kisses
A better solace than any pain killer


Awake at midnight
Swapping through TV channels
I just broke down yesterday….

There are times I wished for solitude
I realize now
that being alone is saddening
scary!!!

2013 ജനുവരി 2, ബുധനാഴ്‌ച

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മീശ

"അമ്മ എനിക്ക് അത് വാങ്ങി തരുമോ?" ചെവിയില്‍ സ്വകാര്യം പറയുന്നതിനൊപ്പം നീണ്ട വിരലുകള്‍ക്ക് അപ്പുറം ഞാന്‍ കണ്ടത് ജില്ലെറ്റ്.

മുന്നില്‍ നില്‍ക്കുന്ന പതിനാറുകാരന്റെ പൊടി മീശയിലേക്കു നോക്കുമ്പോള്‍ കാണാന്‍ കഴിഞ്ഞത് സാരി തുമ്പ് പറ്റിനില്‍ക്കുന്ന കൊച്ചു കണ്ണുകള്‍, കള്ളച്ചിരി.

വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് ആണ് ഓടി മറയുന്നത്. ക്ലീന്‍ ഷേവ് ചെയ്ത അവന്റെ മുഖം ഒന്ന് മനസ്സില്‍ കാണാന്‍ ശ്രമിച്ചു , കഴിഞ്ഞില്ല.

"ഇപ്പോള്‍ വേണ്ട, ഇതൊക്കെ ഇപ്പോഴേ ചെയ്താല്‍ എന്റെ മോന്‍ കുറെ വലുതായി എന്ന് അമ്മക്ക് തോന്നും, നീ ചെറിയ കുട്ടി ആയിരുന്നാല്‍ മതി "

പറഞ്ഞു സമ്മതിപ്പിച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുത്ത പൂരം.

"നിന്റെ മുഖത്ത് രോമങ്ങള്‍ എല്ലാം വളര്‍ന്നിരിക്കുന്നു , ഒരു റേസര്‍ വാങ്ങി അതൊക്കെ ക്ലീന്‍ ചെയ്യു"

"ഞാന്‍ ചെയ്യുന്നില്ല "

"എടാ ഇപ്പോഴേ ചെയ്താല്‍ നല്ല കട്ടി മീശ വരും അച്ഛനെ പോലെ. ആണുങ്ങള്‍ ആയാല്‍ മീശ വേണം, മീശ ഇല്ലാത്ത ആണുങ്ങള്‍ ഉണ്ടോ "

" ഉണ്ടല്ലോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ "

2012 ഡിസംബർ 19, ബുധനാഴ്‌ച

വല്യുമ്മ

ചിലര്‍ അങ്ങനെ ആണ് , നമ്മുടെ പ്രതിരോധങ്ങളെ എല്ലാം തകര്‍ത്തെറിഞ്ഞു ഉള്ളിലേക്ക് കേറി വരും. വ്യക്തിബന്ധങ്ങളില്‍ വ്യക്തമായ ഒരു സുരക്ഷാരേഖ വരയ്ക്കുന്ന ഞാന്‍ പോലും അറിയാതെ ആണ് കഞ്ഞിപശ മണക്കുന്ന കാച്ചി മുണ്ടും വെളുത്തമുടികളെ മൂടിയ വെള്ളതട്ടവും ആയി വല്യുമ്മ ആ രേഖ മായ്ച്ചു കളഞ്ഞത്. ഒരു അയല്‍ക്കാരി എന്നതിലപ്പുറം ഒരു പ്രാധാന്യവും കൊടുക്കാതെ, ഔപചാരികതക്ക് അപ്പുറം ഒരു വാക്ക് പോലും മിണ്ടാതെ നടന്നിരുന്നു എന്നെ സ്നേഹത്തിന്റെ കൊച്ചു കൊച്ചു തലോടല്‍ വഴി ഒരു നല്ല അയല്‍ക്കാരി എങ്ങനെ ആയിരിക്കണം എന്ന്  കാണിച്ചു തന്നു ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു വന്നു എന്നെ അദ്ഭുതപെടുത്തുക ആയിരുന്നു അവര്‍.

പുറത്തു അലക്കി വിരിച്ചിടുന്ന തുണികള്‍ മടക്കി വെച്ച്, ഞാന്‍ എത്താന്‍ നേരം വൈകുമ്പോള്‍ മോന്  കൂട്ടിരുന്ന് , ഒരു ദിവസം എന്റെ ശബ്ദം (രാവിലെ സ്കൂളില്‍ പോകുന്ന മോനോട് യുദ്ധം ചെയ്യുന്നത് )  കേട്ടില്ലെങ്കില്‍ മോളുടെ കൂറ്റ് കേട്ടില്ലല്ലോ എന്ന് അന്വേഷിച്ചു വന്നു,  ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടെ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളായി മാറുകയായിരുന്നു  വല്യുമ്മ. അല്ലെങ്കിലും ഞാന്‍ എന്നും തോറ്റിരുന്നതും  എന്റെ അഹന്ത , താന്‍പോരിമ എല്ലാം മുട്ടു മടക്കിയിരുന്നതും സ്നേഹത്തിനു മുന്നില്‍  ആയിരുന്നു.

(നാടോടികള്‍ ആയതുകൊണ്ട്)   അവിടെ നിന്നും   മറ്റൊരിടത്തേക്ക് മാറിയപ്പോള്‍  ആണ് ആ കരുതലും സ്നേഹവും എത്ര  വലുതായിരുന്നു എന്ന്  മനസിലായത്. ഓരോ ദിവസം ഓരോരോ  കാര്യങ്ങള്‍ വല്യുമ്മയുടെ അഭാവം എന്നെ ഓര്മപെടുത്തി കൊണ്ടിരുന്നു. ഫോണില്‍ കൂടെ  ബന്ധം മുറിഞ്ഞു   പോകാതെ  നില നിര്‍ത്തി  എങ്കിലും പോയി കാണാന്‍ തിരക്കുകള്‍ കാരണം   കഴിഞ്ഞിരുന്നില്ല. ഒന്ന് കാണണം എന്ന് വല്യുമ്മ നിര്‍ബന്ധിച്ചു  പറഞ്ഞപ്പോള്‍ മറ്റു തിരക്കുകള്‍ ഒക്കെ  മാറ്റി വെച്ച് ഒരു ദിവസം അവിടെ വരെ  പോയി.   കണ്ടപ്പോള്‍ ഒന്ന് കാണാന്‍ പറ്റിയല്ലോ എന്ന് പറഞ്ഞു  കരഞ്ഞു അവര്‍.


ഒരാഴ്ചക്ക് ശേഷം  അര്‍ദ്ധരാത്രിയില്‍   വന്ന ഫോണ്‍ കാള്‍ ഒരു നല്ല വാര്‍ത്ത‍ ആയിരുന്നില്ല തന്നത്. ഒരു ചെറിയ നെഞ്ചുവേദന,  ഉമ്മയുടെ ആഗ്രഹം  പോലെ തന്നെ കിടത്തി കഷ്ടപെടുത്താതെ തന്നെ ഉമ്മയെ  കൂട്ടി കൊണ്ട് പോയി   ഈ ലോകത്ത് നിന്നും.

ഉമ്മയുടെ  സ്നേഹത്തിനു   ഒന്നും പകരം കൊടുക്കാന്‍ കഴിഞ്ഞില്ല,  കഴിയുകയുമില്ല .ആ ഓര്‍മയ്ക്ക് മുന്നില്‍ ഈ ചെറിയ  കുറിപ്പ്‌  അല്ലാതെ .



2012 നവംബർ 30, വെള്ളിയാഴ്‌ച

ധനാശി


ആകാശം നിറഞ്ഞു നില്‍ക്കുന്ന വെണ്‍മേഘ ശകലങ്ങള്‍ പോലെ മനസ്സില്‍ സന്തോഷം നിറഞ്ഞു നില്‍ക്കുന്നു. കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കുമ്പോള്‍ എനിക്ക് എന്നോട് തന്നെ സ്നേഹം തോന്നുന്നു. ഇത് വരെ കണ്ടിരുന്ന മുഖമല്ല. മറ്റുള്ളവരുടെ ആനന്ദത്തിനു വേണ്ടി,   അറിഞ്ഞു കെട്ടിയ  വേഷം,   അനാവശ്യം ആണ് എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട്‌ കൊണ്ട് അഴിച്ചു മാറ്റിയപ്പോള്‍ വീണ്ടുകിട്ടിയ സ്വന്തം മുഖം.  നാം അറിയാതെ നമുക്കിടയില്‍ വരുന്ന ചില നിമിഷങ്ങള്‍, ചില സംഭവങ്ങള്‍, ചില ആളുകള്‍ തിരിച്ചറിവുകള്‍ ഉണ്ടാകുന്നതും  വിചിത്രമായ രീതിയില്‍ ആണ്.

ഇനി എന്റെ ലോകം  വിശാലമാണ്. ചക്രവാളത്തിനു അപ്പുറത്തുള്ള അജ്ഞേയമായ ലോകത്തേക്ക്  നിര്‍ഭയം യാത്ര തുടരാം. ഉണര്‍ന്നും  ഉറങ്ങിയും നിര്‍ബാധം സ്വപ്നങ്ങള്‍ കാണാം. സ്വപ്നങ്ങളുടെ രസച്ചരട് പൊട്ടിക്കാന്‍ ഇനി ആരും വരില്ല. ജനല്‍ പാളികള്‍ക്ക്‌ ഇടയിലൂടെ  കടന്നു വരുന്ന വെയിലിനെ നോക്കി എനിക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍   കവിത എഴുതാം.

വ്യര്‍ത്ഥമായ മോഹങ്ങള്‍ക്കും വേഷങ്ങള്‍ക്കും സ്വസ്തി.  നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഉള്ള മുഖംമൂടി ഞാന്‍ കീറി കളഞ്ഞിരിക്കുന്നു. അറിയുക, എനിക്ക് ബുദ്ധി  ഉറച്ചിരിക്കുന്നു. ഇനി ഒരു വേഷം കെട്ടാന്‍ എനിക്ക് മനസില്ല. ഞാന്‍ എന്നിലേക്ക് തിരിഞ്ഞു നടക്കുകയാണ്. തേടുക, പുതിയ വേഷങ്ങളെ, അവ കെട്ടാന്‍ തയ്യാറാകുന്ന പമ്പരവിഡ്ഢികളെ!!!


നന്ദി, ഇരുള്‍വീണ മനസ്സിലേക്ക് അറിവിന്റെ വെളിച്ചം എത്തിച്ച  അജ്ഞാത  ശക്തിക്ക്.  വെളിച്ചം കെടാതെ  കൂടുതല്‍ കൂടുതല്‍ തെളിമയോടെ എന്റെ മനസ്സിനെ പ്രകാശിപ്പിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ഭാരമില്ലാത്ത ശരീരവും മനസ്സുമായി ഒരു യോഗനിദ്രയില്‍ എന്ന പോലെ ഭൂമിയും ആകാശവും കടന്നു പുതിയ സ്വപ്നലോകത്തേക്ക് ഞാന്‍ എന്റെ യാത്ര തുടരട്ടെ.
 


* ധനാശി - കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ്
(Photo Courtesy : Shaji Panicker)

2012 നവംബർ 15, വ്യാഴാഴ്‌ച

ഭയം


ഭയമാണു  നിന്റെ സ്നേഹത്തെ
അതിന്റെ തീവ്രത എന്നെ ഇല്ലാതാക്കുമോയെന്നു
ഭയമാണു നിന്റെ കണ്ണുകളെ
എന്നെ കോരിയെടുക്കുന്ന തീഷ്ണമായ നോട്ടത്തെ
ഭയമാണു നിന്റെ ചുണ്ടുകളെ
എന്നെ പൊള്ളിച്ചു മഞ്ഞുപോലെ ഉരുക്കി കളയുമോയെന്നു
ഭയമാണു എന്നെ തന്നെ
മനസ്സു വെറുതെ ആശിച്ചു പോകില്ലേ?

2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

കര്‍ണഭാരം


സരസ്വതി നദിയില്‍ തെളിഞ്ഞ അരിവാള്‍ ചന്ദ്രനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കര്‍ണന്റെ മനസ്സ് അശാന്തം ആയിരുന്നു. വെള്ളത്തിലെ പ്രതിബിംബത്തിലേക്ക് നോക്കിയിരിക്കെ പല മുഖങ്ങള്‍ തെളിഞ്ഞു വന്നു.

ചെവിയില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍ " സൂതപുത്രന്‍, സ്വയംവരത്തില്‍ ഇവനെന്ത് കാര്യം"

കുനിഞ്ഞ ശിരസ്സോടെ മടങ്ങുബോള്‍ നോട്ടം മട്ടുപാവിലെക്ക്..സൂര്യതെജസ്സും ആകാരസൌഷ്ടവും കണ്ടു വിടര്‍ന്ന കണ്ണുകളില്‍ പരിഹാസം.

അംഗരാജ്യത്തിന്റെ രാജാവായി വാഴിച്ചു തനിക്കു തന്റെതായ   ഒരു സ്ഥാനം തന്ന സഹോദരന്‍ ദുര്യോദനന്‍

ഏറ്റവും ഒടുവില്‍  വെള്ളവസ്ത്രം കൊണ്ട് തലമൂടിയ ഒരു സാത്വിയായ സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു. വിവശമായ ഒരു സ്വരം അവരില്‍ നിന്നും വന്നു  " ഞാന്‍ നിന്റെ അമ്മ ആണ്"
അമ്മ എന്ന് വിളിച്ചത് സൂതഭാര്യ രാധയെ ആണ്.പിന്നെ ഇതാരാണ്? 
ഗര്‍ഭപാത്രത്തിന്റെ വാടക ആയി മകനോട്‌ യുദ്ധ ചെയ്യരുത് എന്ന് അപേക്ഷിക്കുന്ന സ്ത്രീ.കണ്ണുകളില്‍ അപേക്ഷയുടെ ദയനീയത.
അഞ്ചു മക്കളുടെ അമ്മ ആയി തന്നെ നിങ്ങള്‍ ഉണ്ടാകും എന്ന് പറയുമ്പോള്‍, മനസ്സില്‍ തോന്നിയത് വെറുപ്പ്‌ ആയിരുന്നോ?
തല കുനിച്ചു മടങ്ങി പോകുന്ന രൂപത്തെ തിരിഞ്ഞു നോക്കി മനസ്സില്‍  പറഞ്ഞു  " അമ്മ"

വലതുകൈ  കൊണ്ട് വെള്ളം തേവി മുഖങ്ങളെ എല്ലാം മായ്ച്ചു കൂടാരത്തിലേക്കു നടക്കുമ്പോള്‍ കര്‍ണന്റെ മനസ്സിന് ഭാരം തീരെ ഉണ്ടായിരുന്നില്ല

2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

Existence



My existence is my tangled thoughts
What if I stopped thinking?

The emptiness
Engulfs my mind
Rid of emotions I feel marooned 
The loneliness creeping in

Far across I can see you
Your arms open wide
Your lips whispering
“Without you, I have no life”!!!

Divided I feel
Between two worlds
Happiness and Sorrow fills me in!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...